ഗുരുദത്ത് സോന്ധി ഇസ്രയേലിന് ജക്കാർത്തയിൽ പ്രവേശനം നിഷേധിച്ചതിനെ വിമർശിച്ചതിന്റെ പേരിലാണ് ഗുരുദത്ത് സോന്ധി ഇൻഡൊനീഷ്യക്കാർക്ക് അനഭിമതനായത്. 64-ലെ ഏഷ്യാ കപ്പിൽ നിന്ന് അറബ് മുസ്ലിം രാജ്യങ്ങൾ വിട്ടുനിന്നതോടെ ടൂർണമെന്റ് നാലു ടീമുകൾ മാത്രമായി ഒതുങ്ങി. 1974-ൽ ഇസ്രയേലിനെ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എ.എഫ്.സി) പുറംതള്ളി. 1994-ൽ യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനിൽ അംഗത്വം നേടും വരെ ഇസ്രയേലിന് അലഞ്ഞു തിരിയേണ്ടിവന്നു. 1964-ൽ ജയിച്ച ടീം അമേച്വർമാരുടെ സംഘമായിരുന്നു. അന്ന് ജാഫയിലെ ബ്ലൂംഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യക്കെതിരെ ഗോളടിച്ച അവരുടെ മോർദഹായി സ്പീഗ്ലർ പിഎസ്ജിക്കും പിന്നീട് പെലെയ്ക്കൊപ്പം ന്യൂയോർക്ക് കോസ്മോസിനും കളിക്കുന്നുണ്ട്. സ്പീഗ്ലർ 1970-ലെ ലോകകപ്പിലും കളിച്ചു. ഇസ്രയേലിന്റെ ഏഷ്യൻ ഫുട്ബോൾ ബന്ധം ഇന്ന് വിദൂരസ്മരണയാണ്. 64-ലെ വിജയം അക്കാലത്ത് കളിച്ചവർ 50 വർഷത്തിനു ശേഷം ഓർമിച്ചു എന്നതൊഴിച്ചാൽ ആഘോഷമൊന്നുമുണ്ടായിരുന്നില്ല. 1960-ലെ ഏഷ്യൻ നേഷൻസ് കപ്പിന്റെ യോഗ്യതാ നിർണയ മത്സരത്തിൽ എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയം വേദിയായി. ഇന്ത്യക്കു പുറമെ ഇറാൻ, ഇസ്രയേൽ, പാകിസ്താൻ എന്നിവരായിരുന്നു പശ്ചിമ മേഖലയിലെ നാലു ടീമുകൾ. ഇതിന്റെ ഫലങ്ങൾ ഇപ്പോൾ നോക്കുമ്പോൾ രസകരമാണ്. ഡിസംബർ 5 മുതൽ 18 വരെയായിരുന്നു കളികൾ. ഇരു പാദ മത്സരമായിരുന്നു. ആദ്യ പാദത്തിൽ ഇന്ത്യ പാകിസ്താനെയും (1-0) ഇറാനെയും (3-1) തോൽപ്പിക്കുന്നുണ്ട്. എന്നാൽ ഇസ്രയേലിനോട് 3-1 ന് തോറ്റു. രണ്ടാം പാദത്തിൽ ഇന്ത്യ എല്ലാ കളിയും തോറ്റു. പാകിസ്താൻ (0-1), ഇസ്രയേൽ (1-2), ഇറാൻ (1-2) എന്നിങ്ങനെയാണ് ഇന്ത്യയുടെ കളിയുടെ സ്കോർ നില. എട്ടു പോയന്റുമായി ഇസ്രായേൽ യോഗ്യത നേടിയപ്പോൾ ഇന്ത്യ നാലു പോയന്റോടെ അവസാന സ്ഥാനത്തായിരുന്നു. പാകിസ്താൻ ഇസ്രയേലിനോട് ഒരു തവണ സമനില പിടിക്കുന്നു. ഇറാനെ മറ്റൊരിക്കൽ 4-1 ന് തറപറ്റിക്കുന്നു. എന്നാൽ ഇതേ സ്കോറിന് ഇറാൻ പാകിസ്താന് രണ്ടാം പാദത്തിൽ മറുപടി നൽകുന്നുമുണ്ട്. തെക്കൻ കൊറിയയിലെ സോളിൽ നടന്ന ഫൈനൽ ടൂർണമെന്റിൽ ആതിഥേയർ ചാമ്പ്യൻമാരാവുകയും ഇസ്രയേൽ രണ്ടാം സ്ഥാനക്കാരാവുകയും ചെയ്തു. ഇറാൻ ഒഴിച്ച് മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങൾ ഇക്കാലയളവിൽ ഫുട്ബോളിൽ പിൻനിരയിലായിരുന്നു എന്നതാണ് ഈ ഫലങ്ങൾ നൽകുന്ന സൂചന. ജപ്പാന്റെ നിലവാരം അത്ര ഉയർന്നതായിരുന്നില്ല എന്നു മനസ്സിലാക്കാം. അതേ സമയം ഇറാനും ഇസ്രയേലും തെക്കൻ കൊറിയയും മുമ്പേ തന്നെ ഫുട്ബോളിൽ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട് എന്നും കാണാം. പാകിസ്താനും അവരുടെ കളിക്കാരും ഒരിക്കൽ ഇന്ത്യയിൽ ശ്രദ്ധയാകർഷിച്ചിരുന്നു. ആ ചരിത്രം എന്നാണ് വിസ്മൃതമായത്. 1970-ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ ജപ്പാനെ തോൽപ്പിച്ചാണ് ഇന്ത്യ വെങ്കല മെഡൽ നേടിയത്. ജപ്പാനെതിരെ അടിച്ച ഏക ഗോൾ അമർ ബഹാദൂറിന്റെ വകയായിരുന്നു. കുറെക്കാലം അത് മഞ്ചിത് സിങിന്റെ പേരിലാണ് രേഖപ്പെടുത്തപ്പെട്ടത്. ഇപ്പോൾ അത് തിരുത്തപ്പെട്ടിരിക്കുന്നു. Content Highlights: 1960 asian nations cup
from sports rss feed https://ift.tt/3zsjoMA
via IFTTT
Post Top Ad
Monday, 3 January 2022
മരുഭൂമിയിലെ അലച്ചില്‍
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment